ഇരുളിന്‍ മഹാ നിദ്രയില്‍

Indian translations> ഇരുളിന്‍ മഹാ നിദ്രയില്‍
V Madhusoodhanan Nair.jpg

ഇരുളിന്‍ മഹാ നിദ്രയില്‍

മധുസൂദനൻ നായർ

Madhusoodanan Nair

V Madhusoodhanan Nair.jpg
uxkiq3kt.png

अँधेरे की अबोध नींद में

Übersetzt von : C. K. James)

Translated by : C. K. James

uxkiq3kt.png

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ

നിറമുള്ള ജീവിത പീലി തന്നൂ. (2)

എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ-

ശിഖരത്തിലൊരു കൂടു തന്നൂ...

ആത്മ ശിഖരത്തിലൊരു കൂടു തന്നൂ.

अँधेरे की अबोध नींद से जगाकर तूने

दिए जीवन के रंगीन पंख {२}

आसमान दिया तूने मेरे डैनों की खातिर

अपनी आत्मा की डाली पर एक घोंसला भी

आत्मा की डाली पर एक घोंसला भी ।

ഒരു കുഞ്ഞു പൂവിലും തളിര്‍ കാറ്റിലും

നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ.

ജീവനൊഴുകുമ്പൊഴൊരു തുള്ളി

ഒഴിയാതെ നീ തന്നെ

നിറയുന്ന പുഴയെങ്ങു വേറെ.

കനവിന്റെയിതളായ് നിന്നെ പടര്‍ത്തി നീ

വിരിയിച്ചൊരാകാശമെങ്ങു വേറെ.

नन्हें फूलों में, मंद समीर में,

महसूस करता तुझे तेरी ही गंध से

बहती जीवन – धार में

तू ही वह बूंद,न छोडती मुझे कभी ।

यों उभरती नदी और कहाँ ?

समेटकर अपने को करुणा की पंखुड़ियों में

तुझसे फैलाए यह आसमान और कहाँ ?

ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും

നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും (2)

കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും

കാലമിടറുമ്പോഴും,

നിന്റെ ഹൃദയത്തില്‍ ഞാനെന്റെ

ഹൃദയം കൊരുത്തിരിക്കുന്നു.

നിന്നിലഭയം തിരഞ്ഞു പോകുന്നു.

एक नन्हीं बुलबुल जब चिल्लाती,

दुबली धार की लोरियां जब हलकी होती {२ }

करुणा में सनकर एक कठोर फल जब मीठा बनता,

काल जब लंगडाता,

तब में पिरो देता मम ह्रदय को

तेरे ह्रदय से,

अनजाने खोजता तेरी शरण को ।

അടരുവാന്‍ വയ്യ ...

അടരുവാന്‍ വയ്യ നിന്‍

ഹൃദയത്തില്‍ നിന്നെനിക്കേതു

സ്വര്‍ഗ്ഗം വിളിച്ചാലും (2)

ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു

പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം (2)

നിന്നിലടിയുന്നതേ നിത്യ സത്യം..

बिछुड़ न पाता,

तेरे ह्रदय से बिछुड़ न पाता

चाहे निमंत्रण आए स्वर्ग से भी

पिघलकर गिर पड़ना तेरी आत्मा की गहराइयों में

और बुझ जाना ही मेरा स्वर्ग है । {२}

तुझ में विलीन होना ही सत्य सनातन है ।

Glossary

Contact Mail of translator:

<ckjameshindi@gmail.com>

Poem in the Malayalam Film Daivathinte Vikrutikal, that won Film award in 1992.

1992 ലെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിലെ കവിത